പട്‌ന: മൃതദേഹമെന്ന വ്യാജേനെ ശവപ്പെട്ടിയിൽ മദ്യം കടത്തിയ രണ്ട് പേർ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ലളിത് കുമാർ മഹാതോയും സഹായി പങ്കജ് യാദവുമാണ് അറസ്റ്റിലായത്. ഇരുവരുടെയും പക്കൽ നിന്ന് 212 കുപ്പി മദ്യം പിടികൂടി. ആംബുലൻസിൽ റാഞ്ചിയിൽ നിന്ന് ബിഹാറിലെ മുസഫർപുരിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഇരുവരും എക്‌സൈസിന്റെ പിടിയിലാകുന്നത്.
ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തുണികൊണ്ട് മൂടിയ നിലയിലായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അറസ്റ്റിലായ ലിത് കുമാർ മഹാതേതയായിരുന്നു ആംബുലൻസ് ഡ്രൈവർ. മദ്യ നിരോധനത്തിന് ശേഷം ബിഹാറിലേക്ക് വൻ തോതിൽ മദ്യം എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Comments