ന്യൂഡൽഹി: മുൻ എംപി രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് തികഞ്ഞ ധാർഷ്ട്യം മൂലമാണെന്ന് അദ്ദേഹം വിമർശിച്ചു.അധികാരദാഹിയായ രാഹുൽ പ്രത്യേക കുടുംബത്തിൽ ജനിച്ചതിനാൽ രാജ്യം ഭരിക്കുന്നത് ജന്മാവകാശമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കോടതിയ്ക്കും പാർലമെന്റിനും അപ്പുറമാണ് താൻ, എന്നാണ് രാഹുലിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഒരു കോടതിയ്ക്കും വിധി പറയാൻ കഴിയുല്ലെന്നാണ് രാഹുൽ കരുതുന്നത്. പിന്നോക്ക വിഭാഗമായ ഒബിസി സമുദായത്തെ അപമാനിച്ചതിൽ കോടതി തീരുമാനമെടുത്തപ്പോൾ രാജ്യത്തിന്റെ നീതിപീഠം പറയുന്നത് തെറ്റാണെന്നാണ് മുൻ എംപി പറഞ്ഞത്. അയോഗ്യതയ്ക്കുള്ള ഭരണഘടനയിലെ വ്യവസ്ഥ തനിക്ക് ബാധകമാക്കേണ്ടതില്ലെന്നും രാഹുൽ കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ ഒന്നിക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായാണ് മന്ത്രി വിമർശിച്ചത്. അഴിമതിയിൽ ആഴത്തിൽ വേരൂന്നിയവർ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ടമായി ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയാനുള്ള പദ്ധതിയിലാണ് രാഹുൽ. ഫാം ഹൗസിലേക്ക് മാറാനാണ് തീരുമാനം. ഇച് സംബന്ധിച്ച് ഓഫീസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Comments