ഉത്തരകൊറിയയും സ്വേച്ഛാധിപത്യ ഭരണാധികാരിയെയും കുറിച്ചുള്ള നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. എന്നാൽ വാർത്തകളുടെ ഉള്ളടക്കത്തെ കുറിച്ചുള്ള സംശയങ്ങൾ എല്ലാവർക്കും കാണും. കാരണം കിം ജോങ് ഉൻ അറിയാതെ ഉത്തരകൊറിയയിൽ ഒന്നും നടക്കാറില്ല. പലപ്പോഴും അവിടെ നയക്കുന്ന സംഭവങ്ങൾ പുറം ലോകം അറിയുകയുമില്ല.
ഇപ്പോഴിതാ, കിമ്മിന്റെ ഒരു വിചിത്ര നടപടിയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കിം ജോങ് ഉൻ ഒരു നഗരം മുഴുവൻ അനിശ്ചിതകാല ലോക്ടൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, അത് കൊറോണ വർധിച്ചത് കൊണ്ടല്ല. ചില വെടിയുണ്ടകൾ നഷ്ടപ്പെട്ടതിനാലാണ്. ഈ വെടിയുണ്ടകൾ കണ്ടെത്തുന്നത് വരെ ലോക്ഡൗൺ നീക്കം ചെയ്യില്ലെന്നാണ് കിം അറിയിച്ചിരിക്കുന്നത്.
ഉത്തരകൊറിയയിലെ ഹെസ്സൻ നഗരത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. സൈനിക പിൻവാങ്ങലിനിടെ ഒരു സൈനികന്റെ കൈയ്യിൽ നിന്നും 653 വെടിയുണ്ടകൾ കാണാതായിരുന്നു. മാർച്ച് ഏഴിനാണ് ഈ വെടിയുണ്ടകൾ കാണാതായത്. വെടിയുണ്ടകൾ കാണാതായ സംഭവം ആദ്യം സൈനികർ ആരെയും അറിയിച്ചില്ല. ഇവർ സ്വയം അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ ഈ ശ്രമം പാഴാതയോടെ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രശ്നം രൂക്ഷമായതോടെ ഹെസ്സൻ നഗരം അടച്ചിടാൻ കിം ജോങ് ഉത്തരവിറക്കുകയും ചെയ്തു. വെടിയുണ്ടകൾ കണ്ടെത്താൻ പോലീസും സൈന്യവും വീടുകൾ തോറും തിരച്ചിൽ നടത്തുകയണ്. നഗരത്തിൽ നിന്നും ഒരാളുപോലും വെളിയിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
Comments