ന്യൂഡൽഹി : ഏകദേശം എഴുന്നൂറ് ദിവസം മുൻപാണ് രോഹിത് കുമാർ സിംഗ്, എന്ന 27 കാരൻ ഒരു യാത്രയ്ക്കിറങ്ങിയത് . വലിയ ബാഗും തോളിലേറ്റിയുള്ള മകന്റെ പുറപ്പെടൽ കണ്ട് ആശ്ചര്യപ്പെട്ട മാതാപിതാക്കളോട് ആ നിമിഷമാണ് താൻ പോകുന്നത് ശ്രീലങ്കയിലേക്കാണെന്ന് രോഹിത് പറഞ്ഞത് , അതും കാൽനടയായി . കലിയുഗത്തിൽ ശ്രീരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന അതേ വഴിയിലൂടെയാണ് ഇന്ന് രോഹിത് കുമാറും സഞ്ചരിക്കുന്നത്.
ബിഹാർ സ്വദേശിയായ രോഹിത് ജനിച്ചത് ഡൽഹിയിലാണ്. അച്ഛന് കൊറിയർ കമ്പനിയിലായിരുന്നു ജോലി . കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പിതാവിന് കാലിൽ സന്ധിവാതം ബാധിച്ചതിനാൽ അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ രോഹിത് കുടുംബത്തോടൊപ്പം ലഖ്നൗവിലേക്കെത്തി . മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി ഇന്ത്യയിലെ തന്നെ പ്രശസ്തമായ നാലു കമ്പനികളിൽ ജോലി ചെയ്തു.
കൊറോണ സമയത്ത് രോഹിതിന് ജോലി നഷ്ടപ്പെട്ടു. ലോക്ക്ഡൗണിന് ശേഷം 17 സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു, ഇതിനിടെയാണ് അയോധ്യയിൽ നിന്ന് ശ്രീരാമൻ ശ്രീലങ്കയിലെത്തിയ വഴിയിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹം രോഹിത്തിനുണ്ടായത് 2022 നവംബർ 15 ന് ഡൽഹിയിൽ നിന്ന് ട്രെയിനിൽ അയോധ്യയിലെത്തി അവിടെ നിന്ന് കാൽനടയായി യാത്ര ആരംഭിച്ചു.
ദിവസങ്ങൾക്കുള്ളിൽ ഉത്തർപ്രദേശിലെ രാജപൂരിലെത്തി. തുളസീദാസ് രചിച്ച അയോധ്യാകാണ്ഡം ഇവിടെ വച്ചാണ് എഴുതിയിരിക്കുന്നത്. തുളസീദാസിന്റെ പിൻഗാമികളെ പരിചയപ്പെട്ടു. ശ്രീരാമന്റെ വനവാസത്തെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ചും അവർ വിവരങ്ങൾ നൽകി.
രാമായണം ആഴത്തിൽ പഠിച്ചാൽ രാപാ നദി, മഹാനദി, വാൽമീകി നദി, മേവൻ നദി എന്നിങ്ങനെ ചില നദികളുടെ പേരുകൾ അതിൽ എഴുതിയിട്ടുണ്ട് .ഇതുകൂടാതെ, ശ്രീരാമൻ താമസിച്ചിരുന്നതായി പറയപ്പെടുന്ന ചില ക്ഷേത്രങ്ങളുണ്ട്, അവിടെ ചുവന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്, അതിൽ ശ്രീരാമവനാഗമൻ മാർഗ് എന്ന് എഴുതിയിരിക്കുന്നു. – ഇതൊക്കെ അനുസരിച്ചാണ് തന്റെ യാത്രയെന്ന് രോഹിത് പറയുന്നു.
രണ്ട് ചെറിയ ബാഗുകളുമായാണ് രോഹിത്തിന്റെ യാത്ര . അതിൽ ഒരു കൂടാരമുണ്ട്, കുറച്ച് വസ്ത്രങ്ങളുണ്ട്, കൂടാതെ പലരും സമ്മാനമായി നൽകിയ വസ്ത്രങ്ങളും ഷാളുകളും ഷീറ്റുകളും മറ്റുമുണ്ട് . പവർബാങ്ക്, ചെറുപയർ, ബദാം, ശർക്കര, ഖരക്ക് എന്നിവ കൂടാതെ, കുറച്ച് പുസ്തകങ്ങളുമുണ്ട് .
രാവിലെ എട്ടരയോടെ രോഹിത്ത് യാത്ര തുടങ്ങും. ഉച്ചയ്ക്ക് 12 മുതൽ 1 മണി വരെ എവിടെയെങ്കിലും ഭക്ഷണവും നല്ല സ്ഥലവും കിട്ടിയാൽ യാത്ര നിർത്തും. വനമേഖലയിലൂടെ പോകുകയാണെങ്കിൽ, വൈകുന്നേരം 5 മണിയോടെ സുരക്ഷിതമായ സ്ഥലത്ത് നിർത്തും. നഗരത്തിലാണെങ്കിൽ, രാത്രി 8 വരെ നടക്കും- രോഹിത്ത് പറയുന്നു.
ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലെ 30 ലധികം ജില്ലകളിലായി 2800 കിലോമീറ്റർ കാൽനടയായി നടന്നു, ഭഗവാൻ രാമന്റെ നാമം സ്വീകരിച്ചു. രോഹിത് തന്റെ യാത്രയുടെ വീഡിയോകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ പങ്കുവെച്ചിട്ടുണ്ട് . അതിനാൽ ഈ വീഡിയോകൾ കാണുന്നവർ രോഹിത്തിനെ കാണാൻ എത്തുകയും സഹായിക്കുകയും ചെയ്യാറുണ്ട് . ചിലർ സാമ്പത്തികമായി സഹായിക്കുന്നു, ചിലർ രാത്രി താമസത്തിനും ഭക്ഷണത്തിനുമായി രോഹിതിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു.
ശ്രീരാമൻ ശ്രീലങ്കയിൽ എവിടെയൊക്കെ സന്ദർശിച്ചിട്ടുണ്ടോ അവിടെയെല്ലാം യാത്ര ചെയ്യുകയാണ് തന്റെ ഉദ്ദേശ്ശ്യമെന്നും എന്നാൽ അത് ശ്രീലങ്കൻ സർക്കാർ എത്ര ദിവസം വിസ അനുവദിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും രോഹിത്ത് പറഞ്ഞു.
Comments