ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി. കറാച്ചിയിലെ ആശുപത്രിയിൽ നിന്നും സഹ ഡോക്ടറോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് അജ്ഞാതരായ ആയുധധാരികൾ നേത്ര രോഗ വിദഗ്ദനായ ബിർബാൽ ജെനാനിയെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബിർബാൽ ജെനാനിയോടൊപ്പം യാത്ര ചെയ്ത അസ്സിസ്റ്റന്റ് ഡോക്ടർക്കും വെടിയേറ്റു. ജെനാനി ഉടൻ തന്നെ മരണപ്പെട്ടു. അസ്സിസ്റ്റന്റ് ഡോക്ടറുടെ നില ഗുരുതരമാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം, പാകിസ്താനിൽ റംസാൻ ആചരിക്കാത്ത ഹിന്ദു കടയുടമകളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. റംസാൻ മാസത്തിൽ ഡെലിവറി ഓർഡറുകൾക്കായി ബിരിയാണി തയ്യാറാക്കി എന്നാരോപിച്ചായിരുന്നു ഹിന്ദു വ്യാപരികൾക്ക് നേരെ പോലീസ് ആക്രമണം.
Comments