കോട്ടയം: ശരീരം കൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്ത കൊണ്ട് തങ്ങൾ ഒന്നാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരളവും തമിഴ്നാടും ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. അത് പിണറായി വിജയൻ അംഗീകരിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു എം.കെ സ്റ്റാലിൻ.
‘വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഗംഭീരമായി നടത്താന്‍ ഏര്‍പ്പാടു ചെയ്ത കേരള മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ പിണറായി വിജയന് നന്ദി. ഈ പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നു. അയിത്തത്തിന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് മാതൃകയാണ് വൈക്കം സത്യാഗ്രഹം. വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. ആഘോഷം അത്തരത്തില്‍ നടത്താമെന്ന് പിണറായി വിജയനും പറഞ്ഞു’.
‘ശരീരം കൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണ്. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. എങ്കിലും ചടങ്ങില്‍ പങ്കെടുക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് എത്തിയത്. വൈക്കത്ത് നടന്നത് കേരളത്തെ മാത്രമല്ല തമിഴ്നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമാണ്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് മാതൃകയാണ്’- എന്ന് സ്റ്റാലിൻ പറഞ്ഞു.
Comments