കൊൽക്കത്ത: പശ്ചിമ ബാംഗാളിൽ സ്ഫോടക വസ്തുക്കൾ കൈവശം വെച്ച കേസിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. മുഹമ്മദ് നൂറുജമാൻ, സെയ്ഖ് മിറാജുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാംഗാൾ ദേശവിരുദ്ധരുടെ കേന്ദ്രമാണെന്ന് അറസ്റ്റിലൂടെ തെളിയിച്ചതായി ബിജെപി നേതാവ് സ്മിക് ഭട്ടാചര്യ പ്രതികരിച്ചു.
കഴിഞ്ഞ വർഷമാണ് ബിർഭും ജില്ലയിലെ മുഹമ്മദ് ബസാറിൽ നിന്നും 81,000 ഡിറ്റണേറ്ററുകളും അമോണിയ നെട്രേറ്റുകളും പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. പീന്നീട് ഇവരെ സെഷൻ കോടതിയിൽ ഹാജരാക്കുകയും എൻഐഎ കസ്റ്റഡിയിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിനായി സാൾട്ട് തടാകത്തിനടുത്തുളള ദേശിയ സുരക്ഷാ എജൻസിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി.
ചരക്ക് വാഹനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സമാനസ്വഭാവമുളള കേസിലെ മൂന്ന് പ്രതികളെ സ്പെഷ്യൽ ടാസ്‌ക് പോലീസ് കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ലൈസൻസില്ലാത്ത ആളുകൾക്ക് വിൽപന നടത്തിയതായി കണ്ടെത്തിയതായും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments