ഇറാനിൽ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയ രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ചു .മഷാദിലാണ് സംഭവം. അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ഇതിൽ ഒരു കടയിലെ കൗണ്ടറിൽ അമ്മയെയും മകളെയും കാണാം.
ഹിജാബ് ധരിക്കാതെ കടയിൽ നിൽക്കുന്ന ഇവരെ ഒരു യുവാവ് ശ്രദ്ധിക്കുകയും തുടർന്ന് കടയിൽ പ്രവേശിക്കുകയും അവരുടെ തലയിൽ തൈര് ഒഴിക്കുകയുമായിരുന്നു . റംസാൻ മാസത്തിൽ ഹിജാബില്ലാതെ പുറത്തിറങ്ങിയ സ്ത്രീകൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോർട്ട് ഉണ്ട് . “അപമാനകരമായ പ്രവൃത്തി ചെയ്തതിനും ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും” ആക്രമണകാരിക്കെതിരെയും അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചതായി ഇറാന്റെ ജുഡീഷ്യറി മിസാൻ ഓൺലൈൻ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.
ഹിജാബ് ധരിക്കുന്നതിനുള്ള രാജ്യത്തിന്റെ കർശനമായ നിയമങ്ങൾ “ദയയില്ലാതെ” ലംഘിക്കുന്ന സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ആക്രമണം. “ഇത്തരം അസാധാരണ പ്രവൃത്തികൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടും” കൂടാതെ “ദയയില്ലാതെ വിചാരണ ചെയ്യപ്പെടും”, ശിക്ഷ എന്തായിരിക്കുമെന്ന് പറയാതെ മൊഹ്‌സെനി ഇജെയ് പറഞ്ഞു.
Comments