ഭുവനേശ്വർ : ക്രിക്കറ്റ് മത്സരത്തിനിടയിൽ നോ ബോൾ വിളിച്ചതിനെ തുടർന്ന് അമ്പയറെ ഫീൽഡിംഗ് ടീം കുത്തി കൊലപ്പെടുത്തി. ഒഡീഷയിലെ കട്ടക്കിൽ നടന്ന സൗഹൃദമത്സരത്തിനിടയിലാണ് സംഭവം. 22-കാരനായ ലക്കി റൗട്ടിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അണ്ടർ 18 ടീമുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ നടന്ന സംഘർഷത്തിലാണ് കൊലപാതകം. ബ്രഹ്മപൂർ,ശങ്കർപൂർ എന്നീ രണ്ട് ടീമുകൾ തമ്മിലായിരുന്നു മത്സരം നടന്നത് കളിക്കിടയിൽ ലക്കി റൗട്ട് പന്തിനെ നോ ബോൾ വിളിക്കുകയായിരുന്നു. തുടർന്ന് ലക്കിയും ഫീൽഡിംഗ് ടീമും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിന് പിന്നാലെ ബാറ്റും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരൂതരാവസ്ഥയിൽ ലക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments