കൊച്ചി: സിഡ്കോയുടെ സ്വത്ത് കണ്ടുക്കെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. അഞ്ചേകാൽ കോടിയുടെ സ്വത്താണ് ഇഡി കണ്ടുക്കെട്ടിയിരിക്കുന്നത്. ടെലികോം സിറ്റി പദ്ധതിയുടെ മറവിലെ അനധികൃത മണൽ ഖനനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിഡ്കോ മുൻ എം.ഡി സജി ബഷീർ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനായ സജി ബഷീറിനെതിരെ 15 വിജിലൻസ് കേസുകളിലാണ് അന്വേഷണം നടക്കുന്നത്.
സിഡ്കോയിലെയും കെഎസ്ഇബിയിലെയും അനധികൃത നിയമനങ്ങൾ, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കുമ്പോൾ ഡ്രെച്ചർ വാങ്ങിയതിലെ ക്രമക്കേട്, മേനംകുളത്ത് സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ കേസ്, കടവന്ത്രയിലെ ഭൂമികൈമാറ്റം, സർക്കാർ ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയത് തുടങ്ങി നിരവധി കേസുകളാണ് സജി ബഷീറിനെതിരെയുള്ളത്.
Comments