തിരുവനന്തപുരം: കറിയിൽ ഗ്രേവി കുറഞ്ഞതിന് തട്ടുകടയിൽ അതിക്രമം കാട്ടിയ ഡിവൈഎഫ്ഐ നാതാവിനെ പിടികൂടി പോലീസ്. വഞ്ചിയൂർ സ്വദേശി ഉണ്ണികൃഷ്ണനെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം ഇയാൾ പേട്ടയിലെ തട്ടുകടയിലെത്തി ആഹാരം കഴിക്കാൻ എത്തിയിരുന്നു. എന്നാൽ തനിക്ക് നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞുപോയി എന്നാരോപിച്ച് ഇയാൾ കടയിൽ പ്രശ്നമുണ്ടാക്കി. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
നേതാവിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സ്റ്റേഷനിലെത്തിയ സിപിഎം പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പാറാവ് നിന്നിരുന്ന ഉദ്യോഗസ്ഥനെ അടക്കം അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. സംഭവത്തിൽ രതീഷ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം ഗ്രേവി ലഭിക്കാത്തതിലുണ്ടായ തർക്കത്തിൽ തട്ടുകട ഉടമയ്ക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഉണ്ണികൃഷ്ണനെ വിട്ടയച്ചു.
Comments