തിരുവനന്തപുരം ; ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനുള്ളില്‍ പിടികൂടാനായത് കേരളാപോലീസിന്റെ മികവു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവു ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്കു സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരളാ പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്.
അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എടിഎസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നു–മുഖ്യമന്ത്രി പറഞ്ഞു .
എന്നാൽ വിവിധ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് പ്രതിയെ രത്നഗിരിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്റലിൻജസ് ഏജൻസി നൽകിയ വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര എടിഎസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സഹായമായത്. ഇത് വ്യക്തമായിട്ടും ക്രെഡിറ്റ് നേടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത് .
മുഖ്യമന്ത്രിയുടെ ഈ അവകാശവാദത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട് . മഹാരാഷ്ട്ര പോലീസ് പിടിച്ച പ്രതിയെ കേരള പോലീസിന് കൈമാറിയതേയുള്ളുവെന്നും , കേരളത്തിൽ കുറ്റം ചെയ്ത ഭീകരൻ മഹാരാഷ്ട്രയിലെത്തി അവിടന്ന് ആൺപിള്ളേര് പിടിച്ചു കൈയിൽ തന്നു എന്നിട്ടും തള്ളിനു മാത്രം കുറവില്ലെന്നുമാണ് വിമർശനം .
Comments