ശ്രീനഗർ : 2020, 2021, 2022 വർഷങ്ങളിൽ പുറത്ത് നിന്നുള്ള 185 പേർ ജമ്മു കശ്മീരിൽ ഭൂമി വാങ്ങിയതായി കേന്ദ്രസർക്കാർ . ‘ ജമ്മു കശ്മീർ സർക്കാർ നൽകിയ വിവരമനുസരിച്ച്, 185 പേർ 2020, 2021, 2022 വർഷങ്ങളിൽ ജമ്മു കശ്മീരിൽ ഭൂമി വാങ്ങിയിട്ടുണ്ട്. ഒരാൾ 2020-ലും 57-പേർ 2021-ലും ഭൂമി വാങ്ങി. 2022-ൽ 127 പേരാണ് ഭൂമി വാങ്ങിയത് ” രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു.
ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ മൊത്തം 1,559 ഇന്ത്യൻ കമ്പനികൾ കശ്മീരിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 2020-ൽ 310 സ്ഥാപനങ്ങൾ, 2021-ൽ 175, 2022-23-ൽ 1,074 എന്നിങ്ങനെയാണ് നിക്ഷേപം.ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീരിലെ ഭൂമി വില ഏകദേശം ആറിരട്ടി വർദ്ധിച്ചു. കനാലിന് മൂന്ന് ലക്ഷം രൂപയ്ക്ക് ലഭ്യമായ പ്ലോട്ടുകൾ ഇപ്പോൾ 18 ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നത്. പലരും ഭാവിയെ മുൻനിർത്തിയാണ് നിക്ഷേപം നടത്തുന്നത്,” നിത്യാനന്ദ് റായ് പറഞ്ഞു.
താഴ്വരയിൽ സമാധാനം നിലനിൽക്കുമെന്നും ഇപ്പോൾ നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ ലാഭകരമായ ബിസിനസ്സ് അവസരങ്ങളിലേക്ക് നയിക്കുമെന്നും നിക്ഷേപകർക്കിടയിൽ വിശ്വാസമുണ്ട്. പ്രാദേശിക ആളുകൾ ഹോളിഡേ ഹോമുകൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സ്വാഗതാർഹമായ നീക്കമാണ്. ജമ്മു, റിയാസി, ഉധംപൂർ, ഗന്ദർബൽ ജില്ലകളിലാണ് കൂടുതൽ പേർ ഭൂമികൾ വാങ്ങിയിരിക്കുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Comments