ന്യൂഡൽഹി : പ്രമുഖ നാടകപ്രവർത്തകയും നർത്തകിയുമായി ജലബാല വൈദ്യ അന്തരിച്ചു. ശ്വാസകോശ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ.
ഇന്ത്യൻ എഴുത്തുകാരനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന സുരേഷ് വൈദ്യയുടെയും ഇംഗ്ലീഷ് ക്ലാസിക്കൽ ഗായിക മാഡ്ജ് ഫ്രാങ്കീസിന്റെയും മകളായി ലണ്ടനിലായിരുന്നു ജനനം. ലണ്ടനിലും മുംബൈയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ഡൽഹി സർവകലാശാലയിലെ മിരാന്റ കോളേജിൽ നിന്നും ഇംഗ്ലീഷ് ഓണേഴ്സിൽ ബിരുദവും കരസ്ഥമാക്കി. പത്രപ്രവർത്തക എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. ഡൽഹിയിലെ പത്രങഅങളിലും മാസികകളിലുമായി ജോലി ചെയ്തു.ഇതിനിടയിൽ പ്രശസ്ത കോളമിസ്റ്റും പത്രപ്രവർത്തകനും മലയാളിയുമായി സിപി രാമചന്ദ്രനെ വിവാഹം കഴിച്ചിരുന്നെങ്കിലും ആ ബന്ധം ഏറെ നാൾ നീണ്ടു നിന്നിരുന്നില്ല.
നാടകകൃത്തും കവിയുമായ ഗോപാൽ ശർമനുമായുള്ള വിവാഹ ശോഷമാണ് ജലബാല കലാപ്രവർത്തനങ്ങളിലേക്ക് തിരിയുന്നത്. 1968-ലെ ഫുൾ സർക്കിളിലൂടെയാണ് കലാരരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഡി ഭഗദ്ഗീത, ദി രാമായണ, ദീ കാബൂളിവാല, ഗീതാഞ്ജലി, എന്നീ നാടകങ്ങളുടെ ഭാഗമായിരുന്നു. ഗായികയും അഭിനേത്രിയുമായ നിസ ഷെട്ടി, നടൻ ധ്രുവ് ഷെട്ടി, എഴുത്തുകാരി യഷ്ന ഷെട്ടി എന്നിവർ ജലബാലയുടെ ചെറുമക്കളാണ്.
Comments