ലക്നൗ: കള്ളപ്പണംവെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആതിഖ് അഹമ്മദിനെതിരെ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലാണ് കേസുമായിബന്ധപ്പെട്ട് പരിശോധന നടക്കുന്നത്. അനധികൃതമായി പണം സമ്പാദിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആതിഖുമായിബന്ധപ്പെട്ട സ്ഥലങ്ങളിൽ മുൻപും റെയ്ഡ് നടന്നിട്ടുണ്ട്. തുടർന്ന് ആതിഖിന്റെയും ഭാര്യയുടെയു എട്ടുകോടിയിലധികം സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ഇയാൾ അനധികൃതമായി പണം സമ്പാദിക്കുകയും തന്റെ ബന്ധുക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.
ഉമേഷ്പാലിന്റെ കൊലപാതകത്തെ തുടർന്ന് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുപി പോലീസ് ആതിഖിനെതിരെ കേസെടുത്തിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പ്രയാഗ്രാജ് കോടതി ആതിഖിനും കൂട്ടാളികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 100-ലധികം ക്രിമിനൽകേസുകളാണ് ആതിഖിനെതിരെ നിലവിലുള്ളത്.
Comments