ന്യൂഡൽഹി : അസമിൽ 14,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് മെഡിക്കൽ കോളേജുകളുടെയും എയിംസിന്റെയും നിർമാണ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ബ്രഹ്‌മപുത്ര നദിയുടെ പാലത്തിന്റെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കും.
അസമിലെ ഗുവാഹട്ടിയിലെ എയിംസ് പ്രവർത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കും. രാജ്യത്തിലുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 2017ൽ പ്രധാനമന്ത്രിയാണ് ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചിരുന്നത്. 1,120 കോടി രൂപ മുതൽ മുടക്കിലാണ് എയിംസ് ആശുപത്രി നിർമ്മിച്ചിരുന്നത്. 30 ആയുഷ് കിടക്കകൾ ഉൾപ്പെടെ 750 ബെഡുകളാണ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും. പ്രധാനമന്ത്രിയുടെ ആശയങ്ങളായ ആത്മനിർഭർ ഭാരതിലേക്കും മേക്ക് ഇൻ ഇന്ത്യയിലേക്കുമുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണിത്.
Comments