കോട്ടയം : നാൽപ്പത് മണിക്കൂർ തുടർച്ചയായി മൃദംഗം വായിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ആയാംകുടി പ്രശാന്ത്. ആയാംകുടി പടിഞ്ഞാറേ വീട്ടിൽ പെന്നാമ്മയുടെയും ചന്ദ്രന്റെയും മകനാണ് പ്രശാന്ത്. ഒരുമാസം മുമ്പ് കർണാടകയിൽ ഐസിഎംഡിഎയും ഇന്റർനാഷണൽ കർണാട്ടിക് മ്യൂസിക് ആൻഡ് ഡാൻസ് ചെന്നൈയും സംയുക്തമായി നടത്തിയ മെഗാ മത്സരത്തിലാണ് പ്രശാന്ത് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.
എട്ടാമത്തെ വയസിലാണ് കൊച്ചിൻ കലാഭവനിൽ നിന്നും പ്രശാന്ത് മൃദംഗം പഠനം ആരംഭിക്കുത്. പിന്നീട് ആർഎൽവി സംഗിത കോളേജിൽ നിന്നും ബിഎ, എംഎ ബിരുദം നേടി. ചെൈയിൽ കലയ്മാമണി, തിരുവാരൂർ ഭക്തവത്സലം, ഡൽഹി സായിറാം എീ മൃദംഗ വിദ്വാന്മാരുടെ കീഴിൽ പഠനം തുടരുകയാണ് പ്രശാന്ത്.
Comments