തിരുവനന്തപുരം: കിളിമാനൂരിൽ മാസങ്ങൾ പഴക്കമുള്ള മത്സ്യം പിടിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്തിലെ മഹാദേവേശ്വരം സ്വകാര്യ ചന്തയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ അഴുകിയ 80 കിലോ മത്സ്യം പിടിച്ചെടുത്തത്. പരിശോധനയിൽ ചൂര, കണവ, നെത്തോലി എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം പിന്നീട് നശിപ്പിച്ചു.
ചന്തയിൽ വിൽപനയ്ക്ക് വച്ചിരുന്ന ഉണക്ക മത്സ്യത്തിന്റെ സാംപിളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മഹാദേവേശ്വരം സ്വകാര്യ ചന്ത, പുതിയകാവിലെ പൊതുചന്ത എന്നിവിടങ്ങളിൽ അഴുകിയതും പുഴു അരിക്കുന്ന മത്സ്യമാണ് വിൽക്കുന്നതെന്ന് പരാതിയുണ്ട്. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തിയത്.
Comments