കൊൽക്കത്ത: സംസ്ഥാനത്തെ 42 ലോകസഭ സീറ്റുകളിൽ 35 സീറ്റുകളിൽ വിജയിച്ച് വൻ മുന്നേറ്റമാണ് 2024 തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ ബീർഭൂമിൽ ജനസമ്പർക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-ൽ തൃണമൂൽ സർക്കാർ നിലനിൽക്കില്ലെന്നും അ്മിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന അഴമതി, അക്രമം, ഭീകരവാദം എന്നിവയിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയ്ക്കെതിരെ പോരാടാൻ ബിജെപി സർക്കാരിന് മാത്രമേ സാധിക്കുകയുള്ളൂ.
2024-ൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ക്രമസമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 2025-ൽ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് തകർച്ച നേരിടുമെന്ന അമിത് ഷാ പ്രതികരിച്ചു. രാമനവമി ഘോഷയാത്രയിൽ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു.
Comments