തൃശൂർ: ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരിൽ നിന്ന് പിഴ ഈടാക്കനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ. ജീവനക്കാർ ഭക്ഷണം വൻതോതിൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാൻ പാടില്ല. ഓഫീസിൽ മാത്രമല്ല വീട്ടിലും നിർദ്ദേശം പാലിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഭക്ഷണം പാഴാക്കാൻ അനുവദിക്കില്ലെന്നും പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപ ജീവനക്കാരിൽ നിന്ന് ഈടാക്കാനുമാണ് നിർദ്ദേശം. ഉത്തരവ് നടപ്പിലാക്കാൻ നഗരസഭ ക്ലീൻ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തി. ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, കറിവേപ്പില, മുരിങ്ങാക്കായ, തുടങ്ങിയ കഴിക്കാൻ കഴിയാത്തവ മാത്രമേ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ പാടുള്ളു എന്നുമാണ് ഉത്തരവിൽ പറയുന്നത്.
Comments