അമരാവതി: മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെകൊലപാതകവുമായി
ബന്ധപ്പെട്ട് മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വൈഎസ് ഭാസ്കർ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്നാണ് ഭാസ്കർ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഭാസ്കർ റെഡ്ഡിക്കെതിരെ ഗൂഡാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
2019 മാർച്ച് 15-ന് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ച്ചകൾക്ക് മുൻപാണ് ഭാസ്കർ റെഡ്ഡി കൊല്ലപ്പെട്ടത്. പുലിവെണ്ടൂരിലെ വസതിയിൽവെച്ചായിരുന്നു മരണം. തുടക്കത്തിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് കേസ് അന്വേഷിച്ചത്. എന്നാൽ 2020-ൽ കേസ് സിബിഐയ്ക്ക് കൈമാറി.
2021-ൽ കേസിന്റെ കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ശേഷം 2022 -ൽ സപ്ലിമെന്ററി കുറ്റപത്രവും സമർപ്പിച്ചു.
Comments