എറണാകുളം: മൂവാറ്റുപുഴ മടക്കത്താനത്ത് കാൽനടയാത്രക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറി പിഞ്ചു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ (36), മകൾ അൽന (ഒന്നര വയസ്സ്), മേരി ജോൺ (60) എന്നിവരാണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട പാഴ്സൽ വണ്ടി റോഡ് അരികിലൂടെ നടന്നുപോയവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. തൊടുപുഴ– മൂവാറ്റുപുഴ റോഡിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് വാഴക്കുളം മടക്കത്താനത്ത് അപകം നടന്നത്. സാധനങ്ങള്‍ വാങ്ങുവാനായി കടയിലേക്ക് പോയതായിരുന്നു പ്രദേശവാസിയായ മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവര്‍ എല്‍ദോയെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും മകളുടെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബ്ലൂഡാർട്ടിന്റെ പാഴ്സൽ വാഹനമായിരു്നു അപകടത്തിൽപെട്ടത്.
Comments