ഇസ്ലാമാബാദ് : അള്ളാഹുവിനെ അപമാനിച്ചെന്നാരോപിച്ച് വടക്കൻ പാകിസ്താനിൽ ചൈനീസ് എഞ്ചിനീയർ അറസ്റ്റിൽ. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൊഹിസ്ഥാൻ ഗ്രാമത്തിലാണ് സംഭവം. ചൈനീസ് കമ്പനിയായ ‘ഗെഷൗബ ഗ്രൂപ്പിൽ’ ജോലി ചെയ്യുന്ന ചൈനീസ് പൗരനാണ് അറസ്റ്റിലായത് .
ജനക്കൂട്ടം ആക്രമിക്കാൻ തയ്യാറായെടുക്കുന്നതിനിടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു . ജോലിക്കിടെയുണ്ടായ തകർക്കത്തിനിടെ മതനിന്ദ നടത്തിയെന്നാണ് പരാതി. . ദാസു ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് എഞ്ചിനീയർ പാകിസ്താനിലെത്തിയത് .
ഇസ്ലാമാബാദിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ക്യാമ്പിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റംസാൻ കാലത്ത് ജോലികൾ മന്ദഗതിയിലായതിനാൽ ജോലി വേഗത്തിലാക്കാൻ എഞ്ചിനീയർ തൊഴിലാളികളോട് നിർദ്ദേശിച്ചിരുന്നു . ഇതിനു പിന്നാലെ എഞ്ചിനീയർ അള്ളാഹുവിനെ അപമാനിച്ചതായി ജോലി ചെയ്യുന്ന മുസ്ലീം തൊഴിലാളികൾ ആരോപിച്ചു. ഇതിന് . ചൈനീസ് ക്യാമ്പിന് പുറത്ത് നിരവധി മുസ്ലീം വിശ്വാസികളും തടിച്ചുകൂടി. ഗുരുതരമായ സാഹചര്യം ഉണ്ടാകരുതെന്നും അതിനാലാണ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു .
Comments