ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദീയ സമൂഹത്തിന്റെ 100 വർഷത്തിലേറെ പഴക്കമുള്ള ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. തീവ്ര ഇസ്ലാമിസ്റ്റുകളാണ് പഞ്ചാബ് പ്രവിശ്യയിലെ പള്ളി തകർത്തത്. സർഗോധ ജില്ലയിലെ ഗൂഗിയാട്ടിലെ അഹമ്മദി സമൂഹത്തിന്റെ ആരാധനാലയം ഞായറാഴ്ചയാണ് ഭീകരർ തകർത്തതെന്ന് പാക് പോലീസ് അധികൃതർ അറിയിച്ചു. ആരധനാലയത്തിൽ മിനാരങ്ങൾ പണിതതിലുള്ള രോഷമാണ് ആക്രമത്തിൽ അവസാനിച്ചത്. പള്ളിയുടെ മുകളിൽ കയറി ഒരുകൂട്ടം ആളുകൾ ചുറ്റിക കൊണ്ട് പള്ളിയുടെ മിനാരം തകർക്കുകയും തുടർന്ന് ആരാധനാലയവും ആക്രമിക്കുകയായിരുന്നു.
തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്താൻ (ടിഎൽപി) ആണ് ആക്രമത്തിന് നേതൃത്വം നൽകിയത്. അഹമ്മദി ആരാധനാലയം ഒരു മുസ്ലീം പള്ളിയുടെ രൂപത്തിൽ നിർമ്മിച്ചതാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം. 118 വർഷം പഴക്കമുള്ള പള്ളിയാണ് ആക്രമത്തിൽ തകർത്തത്.
കഴിഞ്ഞ മാസം കറാച്ചിയിൽ അഹമ്മദീയ സമുദായത്തിന്റെ രണ്ട് പള്ളിയാണ് അജ്ഞാതർ നശിപ്പിച്ചത്. ആ ആക്രമണത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നതെന്ന് വാർത്ത ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്തു. അഹമ്മദീയ സമുദായത്തിലെ മുസ്ലീങ്ങൾ പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമാണ്.
Comments