കോട്ടയം: സഹോദരിയുടെ വീടിന് മുന്നിൽ നിന്ന് ചീത്തവിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത സഹോദരനെ കുത്തിവീഴ്ത്തുകയും തടസ്സം പിടിക്കാനെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്ത സംഭവത്തിലാണ് അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തത്.
എറണാകുളം നെല്ലിമറ്റം വടക്കേടത്തുപറമ്പിൽ വീട്ടിൽ ശശിധരൻ ഇയാളുടെ മകൻ സച്ചു ശശിധരൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാഞ്ഞൂർ സൗത്തിൽ താമസിക്കുന്ന യുവാവും ഭാര്യയുമാണ് ആക്രമണത്തിനിരയായത്.
പ്രതിയായ സച്ചു സ്ത്രീയുടെ വീടിന് മുന്നിൽ നിന്ന് രാത്രി ഫോണിലൂടെ ചീത്ത വിളിയ്ക്കുകയായിരുന്നു. അയൽവാസിയായ സ്ത്രീയുടെ സഹോദരൻ ഇത് ചോദ്യം ചെയ്തു.
ഇതിൽ പ്രകോപിതനായ സച്ചു വീട്ടിൽ നിന്ന് കത്തിയുമായെത്തി ഇയാളെ കുത്തി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് തടയാനെത്തിയ മറ്റൊരു സഹോദരനെയാണ് പ്രതി കുത്തി വീഴ്ത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ ഇയാളുടെ ഭാര്യയെ പ്രതിയുടെ അച്ഛൻ ചീത്തവിളിച്ച്് വസ്ത്രങ്ങൾ വലിച്ചുകീറുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Comments