തിരുവനന്തപുരം: അദ്ധ്യായന വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ ഹയർ സെക്കന്ററി അഡ്മിഷനും ഭൂമിശാസ്ത്രപരമായ അനുപാതവും അട്ടിമറിക്കാൻ മത തീവ്രവാദികൾ ശ്രമം തുടങ്ങി.തെക്കൻ കേരളത്തിലെ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു എന്നുള്ള വ്യാജ പ്രചാരണം അഴിച്ചു വിട്ടാണ് ഈ ശ്രമം. മലബാറിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിപ്പിക്കാനും തെക്കൻ കേരളത്തിലെ സീറ്റുകൾ വെട്ടിക്കുറപ്പിക്കാനുമുള്ള ഗൂഢ നീക്കമാണ് ഇതിനു പിന്നിൽ എന്ന് സംശയം.
വസ്തുതകളുമായി പുലബന്ധം പോലുമില്ലാതെ ‘സർക്കാർ എയ്ഡഡ് മേഖലകളിലായ് 108 സ്കൂളുകളിൽ പകുതിയിലുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നെന്നും , ഇതിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കൂടുതൽ സീറ്റുകളും വെറുതെ കിടക്കുന്നതായും ആണ് മത മൗലികവാദികളുടെ പ്രചാരണം. കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിയെ തകർക്കുക എന്ന് പ്രത്യേകം ലക്ഷ്യമിടുന്ന ഇവർ ഇവിടെ ‘പകുതിയിൽ താഴെ മാത്രം കുട്ടികൾ പഠിക്കുന്ന 22 സ്കൂളുകളാണ് ഉള്ളത്’ എന്ന് പ്രചരിപ്പിക്കുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളെയും ഇവർ ലക്ഷ്യമിടുന്നു. ഇവിടുത്തെ 15 സ്കൂളുകളിൽ പകുതി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് പ്രചാരണം.
തെക്കൻ കേരളത്തിലെ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടുത്തെ ഗ്രാമ പ്രദേശങ്ങളിലെ സ്കൂളുകളിലെ ഏതാനും ചില കുറവുകളെ ഇവർ പർവ്വതീകരിച്ചു കാണിക്കുന്നു.
ഇങ്ങനെ വ്യാജപ്രചരണം നടത്തി തെക്കൻ ജില്ലകളിൽ ഹയർ സെക്കന്ററി ബാച്ചുകൾ കുറപ്പിക്കാനുള്ള ഗൂഢ നീക്കമാണ് മത തീവ്രവാദ ശക്തികളുടേത്. അതിനായി ഇവർ മലബാറിൽ സീറ്റുകൾ കുറവാണ് എന്നുള്ള വാദം ഉയർത്തുന്നു. ഉദാരമായി മാർക്കുകൾ നൽകുന്നതിന്റെ ഫലമായി മലബാർ മേഖലയിൽ പത്താം ക്ലാസ് എന്ന കടമ്പ കുറഞ്ഞമാർക്കിന് കടക്കുന്ന കുട്ടികളുടെ എണ്ണം മലബാർ മേഖലയിൽ കൂടുതലാണ്. അങ്ങനെ വരുമ്പോൾ പത്താം ക്ലാസ്സ് പാസായ ധാരാളം പേർക്ക് സർക്കാർ ക്വൊട്ടയിൽ അഡ്മിഷൻ ലഭിക്കുന്നില്ല. വസ്തുത ഇതായിരിക്കെ മലബാറിൽ പത്താം ക്ളാസ് പാസാകുന്നവരുടെ എണ്ണവും ഹയർ സെക്കന്ററി സീറ്റുകളും തമ്മിലുള്ള വ്യത്യാസത്തിനേ തന്ത്ര പൂർവ്വം അവതരിപ്പിച്ചു കാര്യം നേടാൻ ശ്രമിക്കകയാണ് ഇവർ. മലബാറിലെ പഠനത്തിൽ പിന്നോക്കമായ വിദ്യാർത്ഥികളെയും കൂടി സർക്കാർ സീറ്റിൽ അഡ്മിഷൻ തരപ്പെടുത്തുന്നതിനുള്ള ഗൂഢ ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിൽ.ഇത് കൂടാതെ ആ വിഭാഗത്തിന്റ മാനേജ്മെന്റിലുള്ള എയ്ഡഡ് സ്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കപ്പെടുന്നത് കൊണ്ട് ലഭിക്കുന്ന തസ്തികകളിലും ഇവർ കണ്ണ് വെക്കുന്നു.
ഇങ്ങിനെ വന്നാൽ തെക്കൻ കേരളത്തിൽ അധ്യാപകർക്ക് തസ്തിക നഷ്ടം വരുമെന്നും മലബാറിൽ അത് കൂടും എന്നും മത തീവ്രവാദികൾ കണക്കു കൂട്ടുന്നു. അതുകൊണ്ടു തന്നെ ഇത്തരം കുപ്രചാരണങ്ങളെ അധ്യാപകർ ചെറുക്കുന്നുണ്ട്.തെക്കൻ മേഖലകളിലെ ബാച്ചുകൾ വെട്ടിക്കുറച്ചാൽ ഗ്രാമീണ-ആദിവാസി മേഖലകളിലെ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന വസ്തുത അദ്ധ്യാപകർ പങ്കു വെക്കുന്നു.
എന്നിരുന്നാലും ഇത്തവണ തെക്കൻ മഖലയിൽ അഡ്മിഷൻ നടക്കാത്തതോ കൊഴിഞ്ഞു പോയതോ ആയ സീറ്റുകൾ ‘അധികം വന്നത് ‘ ലേബലോടെ മലബാർ മേഖലയിലേക്ക് മാറ്റുന്നതിനുള്ള സമ്മർദ്ദം മതമൗലിക ശക്തികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെ കൊച്ചി തിരുവിതാംകൂർ ഭാഗത്തെ സീറ്റുകൾ വെട്ടിക്കുറക്കുകയും മലബാറിൽ അധിക സീറ്റുകൾ ധാരാളമായി അനുവദിക്കുകയും ചെയ്താൽ തെക്കൻ കേരളം വിദ്യാഭ്യാസപരമായി പിന്നോക്കം പോകുകയും മലാബാറിലെ അനര്‍ഹര്‍ക്ക് പോലും അഡ്മിഷൻ ലഭിക്കുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് മത മൗലിക വാദ ശക്തികളുടെ ഈ ഗൂഢ ശ്രമം.
ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടും ഈ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞും മാത്രമേ ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനം പോലും നടത്തുന്നതിനുള്ള തീരുമാനം എടുക്കാവൂ എന്നാണ് അധ്യാപകർ അഭിപ്രായപ്പെടുന്നത്. ശാസ്ത്രീയമായ പഠനത്തിന് തീരുമാനമെടുത്താൽ ആ പഠനവും പഠന റിപ്പോർട്ടും മതമൗലികവാദ ലോബി ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിക്കും എന്ന് അധ്യാപകർ ഭയപ്പെടുന്നു. ആയതിനാൽ ഹയർ സെക്കന്ററി അഡ്മിഷനിൽ തെക്കൻ കേരളത്തിലെ സീറ്റുകൾ കുറയ്ക്കുകയോ മലബാറിലെ സീറ്റുകൾ വര്‍ധിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയും തുറന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തുടക്കമിടാൻ പാടുള്ളൂ എന്നാണ് അധ്യാപകരുടെ വാദം.
Comments