ചെന്നൈ: മകന്റെയും മരുമകളുടെയും പീഡനം സഹിക്കാൻ കഴിയുന്നില്ല. ആത്മഹത്യ ചെയ്യാൻ ആർഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികൾ. ചെന്നൈ തഞ്ചാവൂരിലാണ് സംഭവം നടന്നത്. ഗതാഗത വകുപ്പിൽ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂർ ആർഡിഒയ്ക്കു മുന്നിൽ വേറിട്ട രീതിയിലെ അപേക്ഷയുമായി എത്തിയത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെൻഷൻ തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിയുന്നത്. എന്നാൽ സ്വത്ത് സ്വന്തമാക്കുന്നതിനുവേണ്ടി മകൻ മർദ്ദിക്കുന്നതായാണ് പരാതി.
കഴിഞ്ഞ ഫെബ്രുവരിയിൽ മാതാപിതാക്കളെയും സഹോദരിയെയും മകൻ വീടിന്റെ പുറത്താക്കിയെന്നും മകനും മരുമകളും, സ്വത്തു വിട്ടുകൊടുത്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. മരുമകളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കള്ളക്കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. മകനും മരുമകളും ചേർന്ന് കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും അടക്കമുള്ളവ തിരികെ കിട്ടാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്യാൻ അനുമതി തേടിയത്.
Comments