ജയ്പൂർ: തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്ന് ആരോപിച്ച് 49-കാരൻ ജീവനൊടുക്കി.സഞ്ജയ് പാണ്ഡെ എന്ന സ്വകാര്യ കമ്പനി ജീവനക്കാരനാണ് ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നും ശമ്പളം ആവശ്യപ്പെടുമ്പോൾ ട്രാൻസ്പോർട് കമ്പനി ഉടമ ഭീഷണിപ്പെടുത്തിയതായും ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി ഇയാൾ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു.
കമ്പനി ഉടമയായ ഷബീർ ഖാൻ തന്നെ ഉപദ്രവിക്കുന്നുവെന്ന് ഓഡിയോ സന്ദേശത്തിൽ സഞ്ജയ് ആരോപണം ഉന്നയിക്കുന്നുണ്ട്. കോൺഗ്രസ് എംഎൽഎ റഫീഖ് ഖാൻ എന്നയാളുടെ പിന്തുണയോടെയാണ് ഷബീർ ഖാൻ തന്നെ ഉഹദ്രവിച്ചിരുന്നതെന്നും സഞ്ജയ് പറഞ്ഞിട്ടുണ്ട്. ഷബീർ ഖാൻ നടത്തുന്ന ഒരു ട്രാൻസ്പോർട് കമ്പനിയിലെ ജീവനക്കാരനാണ് പാണ്ഡെ.
കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ഷബീർ ഖാനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് പോലീസ് കേസെടുത്തു. ഗെലോട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ പശുക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത് കോൺഗ്രസ് എംഎൽഎ ഷബീർ ഖാനായിരുന്നുവെന്നും ബിജെപി ആരോപണം.
Comments