ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ ചുരത്തിൽ മണ്ണിടിച്ചിൽ. മൂന്ന് പേർ മരിച്ചു. സംഭവത്തിൽ 20- ഓളം ട്രക്കുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്ന് അധികൃതർ.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ 20- ഓളം ട്രക്കുകൾ മണ്ണിനടിയിൽപ്പെട്ടു. തുടർന്ന് അധികൃതർ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഖൈബർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൾ നസിർ ഖാൻ പറഞ്ഞു.
സംഭവത്തിൽ മരിച്ചവരിൽ രണ്ട് പേർ അഫ്ഗാനികളാണ്. അവരുടെ മൃതദേഹങ്ങൾ തിരിച്ചെടുക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നും ഖാൻ പറഞ്ഞു.
Comments