കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടു പെൺകുട്ടികൾ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. തൃണമുൽ കോൺഗ്രസിന്റെ ഭരണത്തിനുകീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല. സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എംപി ലോക്കറ്റ് ചാറ്റർജി പറഞ്ഞു.
പശ്ചിമബംഗാളിൽ ഇത്തരം നിരവധി സംഭവങ്ങൾ കണ്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ല. ഇത്തരം അനീതികളുടെയും പ്രവർത്തികളുടെ തലസ്ഥാനമായി പശ്ചിമബംഗാൾ മാറിയിരിക്കുന്നു. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ഈ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിസ്ഥാനം മമത ബാനർജി രാജിവെക്കണം. സംസ്ഥാനത്ത് ക്രമസമാധാനനില തകരാറിലാണ്. ഒരു സ്ത്രീയായിട്ടും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ മമത ബാനർജി പരാജയപ്പെട്ടു. മാ, മതി, മാനുഷ് എന്ന മുദ്രാവാക്യവുമയാണ് അവർ അധികാരത്തിൽ എത്തിയത്. എന്നാൽ സംസ്ഥാനം കൂടുതൽ അക്രമത്തിലേക്ക് എത്തി. സ്ത്രീകൾക്ക് യാതൊരു ബഹുമാനവും നൽകാത്ത തലത്തിലേക്ക് സർക്കാർ ചെന്നെത്തിയെന്നും ബിജെപി എംപി ആരോപിച്ചു.
തൃണമുൽ ഭരണത്തിന് കീഴിൽ ആരും സംസ്ഥാനത്ത് സുരക്ഷിതരല്ല.പശ്ചിമബംഗാളിൽ പോലീസ് രാഷ്‌ട്രീയ സമർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണ്. പെൺകുട്ടികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ബിജെപി എംപി ഖാഗെൻ മുർമു പറഞ്ഞു.
അടുത്തിടെയാണ് പശ്ചിമബംഗാളിൽ ഉത്തർ ദിനാസ്പൂർ ജില്ലയിലെ കലിയഗഞ്ചിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 17 വയസുള്ള ഈ കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു സംഭവത്തിൽ 15 വയസുക്കാരിയുടെ മൃതദേഹം അകന്ദബെരിയയിലെ ഒരു ഗ്രാമത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Comments