ഇസ്ലാമാബാദ്: ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും കാര്യത്തിൽ ദക്ഷിണേഷ്യയിൽ ഒന്നാമതായി പാകിസ്ഥാൻ. ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 37 ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാക്ക് ഗ്രാമീണ മേഖലയിൽ വിലക്കയറ്റം 40 ശതമാനത്തിലേറെയായി. അതുപോലെ നഗര മേഖലയിൽ വിലക്കയറ്റത്തിന്റെ തോത് 48.1 ശതമാനമായി ഉയർന്നു. ഒരു ദശാബ്ദത്തിനിയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റവും ക്ഷാമവുമാണ് പാക് ജനത നേരിടുന്നത്.
എന്നാൽ പാക് ധനകാര്യ മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥത മറച്ച് വെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഭരണകൂടം പുറത്ത് വിട്ടത്. പാകിസ്ഥാനിൽ വർഷങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിന് ശേഷം ഭക്ഷ്യധാന്യ ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർദ്ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായി ഭരണകൂടം പറയുന്നത്.
യഥാർത്ഥത്തിൽ രാഷ്ട്രീയ അശാന്തി, സാമ്പത്തിക ദുരുപയോഗം, അന്താരാഷ്ട്ര നാണയ നിധി വായ്പ അനുവദിക്കാത്തത് തുടങ്ങി നിരവധി കാരണങ്ങളാണ് പണപ്പെരുപ്പത്തിനു കാരണമായത്.
Comments