സ്വവർഗ വിവാഹത്തെ എതിർത്ത് സീറോമലബാർ സഭ. കേന്ദ്രസർക്കാരിനെ ഔദ്യോഗിക നിലപാട് അറിയിച്ചു. സ്വവർഗ വിവാഹത്തെ കോടതിയിൽ എതിർത്ത കേന്ദ്ര സർക്കാർ നിലപാടിന് സഭ അഭിനന്ദനവും രേഖപ്പെടുത്തി. സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് സഭ നിലപാട് വ്യക്തമാക്കിയത്. ഇതുപ്രകാരം സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ, സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചു.
‘ഭാരതീയ സംസ്കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണ്. ‘സ്വവർഗ്ഗ വിവാഹങ്ങളിൽ കുട്ടികൾക്ക് ദാമ്പത്യ ബന്ധത്തിനുള്ളിൽ ജനിക്കാനും വളരാനുമുള്ള അവകാശത്തിന്റെ ലംഘനമാണ്. സ്വവർഗ്ഗ വിവാഹം കുട്ടികളോടുള്ള ആകർഷണം, മൃഗങ്ങളോടുള്ള ആകർഷണം രക്തബന്ധുക്കളോടുള്ള ആകർഷണം തുടങ്ങിയവ നിയമ വിധേയമാക്കാനുള്ള മുറവിളി ഉയരുന്നതിന് കാരണമാകും. അതനുവദിക്കാൻ പാടില്ല. എന്നാൽ ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നു. അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു എന്നാണ് സഭ വ്യക്തമാക്കുന്നത്.
Comments