റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ മന്ദിരത്തിൽ മുസ്ലീങ്ങളുടെ നിസ്ക്കാരത്തിന് മുറി അനുവദിച്ചതിനെതിരെ ഹൈക്കോടതി. എന്ത് അടിസ്ഥാനത്തിലാണ് നമാസിന് മുറി അനുവദിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. കൂടാതെ ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി ത്സാർഖണ്ഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
മുറി അനുവദിച്ചതിനെതിരെ അജയ്കുമാർ മോദി എന്ന വ്യക്തിയാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര, ജസ്റ്റിസ് ആനന്ദ് സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. കേസിന്റെ മെയ് 18ന് വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
ഒരു സമുദായത്തിലെ അംഗങ്ങൾക്ക് മാത്രം പ്രാർത്ഥനയ്ക്ക് മുറി അനുവദിച്ചത് മൗലികാവകാശ ലംഘനമാണെന്ന് പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രവർത്തിയിലൂടെ മതപരമായ തുല്യത ലംഘിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 2021 സപ്തംബറിലാണ് ഝാർഖണ്ഡ് അസംബ്ലി മന്ദിരത്തിൽ നിസ്കരിക്കാൻ മുറി അനുവദിച്ചത്. സർക്കാരിന്റെ മുസ്ലീം പ്രീണനത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.
Comments