ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ബാരാമുള്ളയിലെ കർഹാമ കുൻസർ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ പോലീസ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ജമ്മു കാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ബാരാമുളളയിൽ സുരക്ഷയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കർഹാമ കുഞ്ചാർ മേഖലയിൽ മറ്റ് ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്നലെ രജൗരിയിലെ കാൻഡി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. രജൗരിയിലെ കാൻഡി വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ന് പുലർച്ചെ 1.15 ന് ഭീകരരെ കണ്ടെത്തുകയും വെടിവെയ്പ്പ് ആരംഭിക്കുകയുമായിരുന്നെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. കാൻഡി മേഖലയിൽ ഭീകരർ ഉണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഈ മേഖലയിൽ സംയുക്ത ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.
Comments