ഇസ്ലാമാബാദ് : ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഭാഗമായി ഇന്ത്യ സന്ദര്‍ശനം നടത്തിയതില്‍ പ്രതികരിച്ച് പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. തന്റെ ഇന്ത്യാ സന്ദര്‍ശനം പരിപൂര്‍ണ വിജയമാണെന്നാണ് ബിലാവൽ പറഞ്ഞത്.
ബിജെപിയും, ആർഎസ്എസും മുസ്ലീങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് അറിയാനാണ് താൻ ഇന്ത്യയിൽ പോയത് . .എല്ലാ മുസ്ലീം മതവിശ്വാസികളും തീവ്രവാദികളല്ലെന്ന ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനികളെയും അവർ തീവ്രവാദികളായി പ്രഖ്യാപിക്കുന്നു. ഈ ചിന്താഗതിയെ തിരുത്താനുള്ള ശ്രമമാണ് തങ്ങള്‍ നടത്തിയതെന്നും ബിലാവല്‍ പറഞ്ഞു . കശ്മീരിൽ നിന്ന് ഇന്ത്യ ആർട്ടിക്കിൾ 370 പിൻവലിക്കുന്നതുവരെ ഇരു രാജ്യങ്ങളും തമ്മിൽ സാധാരണ ബന്ധം സ്ഥാപിക്കാൻ കഴിയില്ലെന്നും ബിലാവൽ പറഞ്ഞു.
തീവ്രവാദത്തെ നയതന്ത്ര വിജയത്തിനായി ആയുധമാക്കരുത് എന്ന ബിലാവലിന്റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ എസ് ജയശങ്കര്‍ ആഞ്ഞടിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങള്‍ അറിയാതെ വെളിച്ചത്ത് വരികയാണെന്നാണ് ബിലാവലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ജയശങ്കര്‍ പറഞ്ഞത്.
Comments