ദ കേരള സ്‌റ്റോറികണ്ട് വികാരാഭരിതനായി പ്രവാസി മലയാളി. സിനിമ കണ്ടശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. 30 വർഷങ്ങൾക്ക് മുൻപ് പ്രവാസ ജീവിതം ആരംഭിച്ച ബേബി മാത്യു ആണ് തന്റെ അഭിപ്രായം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടത്. ബേബി മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ.
കേരള സ്റ്റോറി സിനിമ കണ്ടു. ഈ ചിത്രം ഇന്ന് വരേണ്ട സിനിമയല്ല, കുറച്ചുകൂടി നേരത്തെ വരേണ്ട സിനിമയായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. കേരളത്തിൽ ഓരോരുത്തരും ഈ സിനിമ കാണണം. സിനിമ എന്നല്ല ദി കേരള സ്റ്റോറി എന്ന് തന്നെ പറയണം. നൂറ് ശതമാനം സത്യമായ കാര്യങ്ങളാണ് സിനിമയിൽ പറയുന്നത്. യാഥാർത്ഥ്യമായ കാര്യങ്ങൾ മാത്രമേ ചിത്രത്തിൽ പറയുന്നുള്ളു.
സർക്കാരിന് അറിയാത്തതും മനസ്സിലാകാത്തതുമായ കാര്യമല്ല ഇത്. സർക്കാർ തന്നെയാണ് ഇവിടെ എല്ലാം വളർത്തുന്നത്. നമ്മുടെ കുട്ടികളെ ലവ് ജിഹാദിൽ പെടുത്തും. പിന്നെ കൊണ്ട് പോയി ഐഎസിൽ ചേർക്കും. കേരളത്തിൽ പലയിടത്തും ചിത്രം പ്രദർശിപ്പിക്കാതിരിക്കുന്നത് ഇത് റിയൽ സ്റ്റോറി ആയതിനാലാണ്. ഐഎസ് എന്ന ഭീകര സംഘടന കാട്ടുന്ന കൊടിയക്രൂരതകളാണ് സിനിമയുടെ ഇതിവൃത്തം. കേരളാ സ്റ്റോറി കണ്ടാൽ ആരും സ്വന്തം പെൺകുട്ടികളെ പഠിപ്പിക്കാനായി കേരളത്തിലേക്കിനി വിടില്ല. എനിക്ക് ഭയമാകുന്നു. ഞാനെന്റെ മക്കളെ കേരളത്തിലേക്ക് പഠിക്കാൻ വിടില്ല.
കേരളത്തിൽ നടന്ന സംഭവത്തെ സിനിമാ ആവിഷ്‌കാരമാക്കാൻ മനോഹരമായി അവതരിപ്പിക്കാൻ ധൈര്യം കാണിച്ചത് ഒരു ബംഗളി ഡയറക്ടർ മാത്രമായിരുന്നു. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Comments