ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു ജാക് മാ. ചൈനീസ് ഭരണകൂടത്തിനെതിരായ വിമർശനങ്ങളെ തുടർന്ന് ജാക് മായെ കാണാതാകുകയായിരുന്നു. രണ്ട് കൊല്ലമായി ജാക് മായെ പറ്റി യോതൊരു വിവരവുമില്ലായിരുന്നു എന്നാൽ ജാക് മാ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോളജ് പ്രഫസറായാണ് ജാക് മായുടെ തിരിച്ചുവരവ്. ഹോങ്കോങ്ങിലും ടോക്യോയിലും ടെൽ അവീവിലും റുവാണ്ടയിലെ കിഗാലിയിലുമുള്ള സർവ്വകലാശാലകളിൽ അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിക്കാനെത്തും.
ജാക്ക് മായും കൂട്ടുകാരും ചേർന്ന് സ്ഥാപിച്ച ആലിബാബയെന്ന ഇ കൊമേഴ്സ് സ്ഥാപനത്തിന്റെ വളർച്ച അതിവേഗമായിരുന്നു. 1999ലായിരുന്നു ആലിബാബയുടെ ആരംഭം. 2020ൽ ചൈനയിലെ വിപണി നിയന്ത്രണ സ്ഥാപനങ്ങൾക്കും കമ്യൂണിസ്റ്റ് നേതൃത്വത്തിനുമെതിരെ ജാക് മാ വിമർശനങ്ങളുമായി രംഗത്ത് വന്നതോടെ അദ്ദേഹം കമ്മ്യുണിസ്റ്റ് സർക്കാരിന്റെ കണ്ണിലെ കരടായി മാറി. ഇതോടെയാണ് ജാക്ക് മായുടെ തകർച്ച ആരംഭിച്ചു. ജാക് മായുടെ ഓഹരി വിൽപനക്കുള്ള അനുമതി ചൈനീസ് സർക്കാർ നിഷേധിച്ചതോടെയാണ് ജാക് മായുടെ വീഴ്ച. കുത്തക വിരുദ്ധ നിയമത്തിന്റെ പേരിൽ ആലിബാബക്ക് 280 കോടി ഡാളർ പിഴ ചുമത്തി. പിന്നീട് ജാക് മായെ പറ്റിയുള്ള വിവരങ്ങൾ പുറം ലോകം അറിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസം ഹോങ്കോങ് യൂണിവേഴ്സിറ്റിയുടെ മൂന്നു വർഷത്തേക്കുള്ള ഹോണററി പ്രഫസർ പദവി ജാക്ക് മാ ഏറ്റെടുത്തു. ടോക്യോ കോളജിലും അദ്ദേഹം വിസിറ്റിങ് പ്രഫസറാകും. വിവിധ ഗവേഷണ വിഷയങ്ങളിൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉപദേശങ്ങൾ നൽകും. ജാക് മായുടെ സംരഭകമികവ് ഉപയോഗിക്കാനും ജാപ്പനീസ് കോളേജിന് പദ്ധതിയുണ്ട്.
ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാല ജാക്ക് മായെ വിസിറ്റിംഗ് പ്രഫസറായി നിയമിച്ചിച്ചുണ്ട്. ടെൽ അവീവ് സർവകലാശാല 2018ൽ ജാക് മായ്ക്ക് ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. റുവാണ്ടയിലെ കിഗാലിയിലുള്ള ആഫ്രിക്കൻ ലീഡർഷിപ്പ് സർവകലാശാലയിലും ജാക് മാ വിസിറ്റിംഗ്് പ്രോഫസറാകും. ലോകപ്രസിദ്ധനായ സംരംഭകനാവുന്നതിന് മുൻപ് ചൈനയിൽ ഇംഗ്ലിഷ് അധ്യാപകനായും ജാക്ക് മാ ജോലി നോക്കിയിട്ടുണ്ട്.
Comments