മലപ്പുറം: തനൂർ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നൽകുമെന്നാണ് പ്രധാനമന്ത്രി ടിറ്റ്വറിൽ കുറിച്ചത്
താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഇതുവരെ മരണം 20 ആയി. എട്ട് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഓട്ടുമ്പ്രം തൂവൽതീരത്തുണ്ടായ അപകടത്തിൽ നാല് കുട്ടികളുൾപ്പെടെയാണ് മരിച്ചിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. മുപ്പത്തഞ്ചോളം പേർ ബോട്ടിൽ ഉണ്ടെന്നാണ് സുചന.
ബോട്ടിന് അകത്ത് കുടുങ്ങിയവരെ ബോട്ട് വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘം. മേഖലയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മന്ത്രിമാരായ അബ്ദുറഹിമാനും മുഹമ്മദ് റിയാസും സംഭവസ്ഥലത്തുമെന്നാണ് റിപ്പോർട്ട്. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഓട്ടുമ്പ്രം തൂവർത്തീരം. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ബോട്ട് തലകീഴായി മുങ്ങിയിരുന്നു. ഇത് ഉയർത്തി കരയ്‌ക്കടുപ്പിച്ച ശോഷമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരപ്പനാടി, തിരൂരങ്ങാടി, കോട്ടയ്‌ക്കൽ, താനൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരുടെയും നില ഗുരുതരമാണ്.
Comments