പാമ്പുകളും ഹൈന്ദവ ദേവതകളും തമ്മിൽ വളരെ പഴക്കമുള്ള ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്ന് എല്ലാവർക്കും അറിയാം . എല്ലാ വർഷവും, നാഗപഞ്ചമി ഉത്സവത്തിൽ, ഇന്ത്യൻ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ഭക്തർ നാഗങ്ങളെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു
എന്നാൽ പാമ്പുകൾ വീടുകളിൽ സ്വതന്ത്രമായി കയറിയിറങ്ങുന്നൊരു ഗ്രാമം. മറ്റൊരു രാജ്യത്തുമല്ല, നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെയാണത്. മഹാരാഷ്ട്രയിൽ പുണെയിൽ നിന്ന് 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷോലാപ്പുർ ജില്ലയിലെ ഷെറ്റ്പാൽ എന്ന ഗ്രാമമാണു പാമ്പുകളും ഗ്രാമീണരും തമ്മിലുള്ള ഗാഢ സ്നേഹത്തിലൂടെ ലോകശ്രദ്ധ നേടിയത്. പാമ്പുകൾ തങ്ങളുടെ ഗ്രാമത്തിൽ വിഹാരം നടത്തുന്നത് ഷെറ്റ്പാലിലെ ആളുകളെ അലട്ടാറേയില്ല.ഇവിടെ പാമ്പുകളെ ആരാധിക്കുക മാത്രമല്ല, ആളുകൾ അവരുടെ വീടുകളിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
പാമ്പുകളുടെ സഞ്ചാരത്തിന് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു ഗ്രാമമാണ് ഷെത്പാൽ. രസകരമെന്നു പറയട്ടെ, 2,600-ലധികം ഗ്രാമീണർക്ക് ഇവിടെയുള്ള പാമ്പുകൾ ഒരു ദോഷവും വരുത്തുന്നില്ല. ഇവിടെയുള്ളവർക്ക് പാമ്പിനെ പേടിയോ പാമ്പുകൾ ഇവിടെയുള്ളവരെ ഉപദ്രവിക്കാറോ ഇല്ല.
സർപ്പങ്ങളെ ഷെറ്റ്പാലിലുള്ളവർ ആരാധിക്കുന്നു. എല്ലാ വീടുകളിലും മൂർഖൻ പാമ്പുകൾക്ക് വിശ്രമിക്കാനായി വീടിനുള്ളിൽ പ്രത്യേകയിടം തന്നെ ഷെറ്റ്പാലിൽ ഒരുക്കാറുണ്ട്. പുതുതായി വീടു വയ്ക്കുന്നവർ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഗ്രാമത്തിലെ സ്കൂളിലേക്കും പാമ്പുകൾ സന്ദർശനം നടത്താറുണ്ട്.
ഈ ഗ്രാമത്തിലെ ആളുകൾ പാമ്പുകളെ വളർത്തുമൃഗങ്ങളായി കണക്കാക്കുന്നു, ഇത് മാത്രമല്ല, കുട്ടികൾ സ്കൂളിൽ പോകുമ്പോൾ പാമ്പുകളെ കൂടെ കൊണ്ടുപോകുന്നു. കുട്ടികൾ പാമ്പുകളെ ഭയപ്പെടുന്നില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം, കാരണം കുട്ടിക്കാലം മുതൽ അവർ ഭയമില്ലാതെ പാമ്പുകളോടൊപ്പമാണ് ജീവിക്കുന്നത്. കുട്ടികളെപ്പോലും ഈ പാമ്പുകൾ ഉപദ്രവിക്കാറില്ല.പാമ്പുകളോടൊപ്പം വളർന്നതിനാൽ ഗ്രാമത്തിലെ കുട്ടികൾക്ക് അവയെ പേടിയില്ല. പാമ്പുകൾക്കൊപ്പം ഇവർ കളിക്കാറുണ്ട്.
വിദേശികൾ ഉൾപ്പെടെ ധാരാളം വിനോദസഞ്ചാരികളും മൃഗസ്നേഹികളും മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഈ അപൂർവ ചങ്ങാത്തം കാണാനായി ഇവിടെയത്തിയിരുന്നു.
വെറും 2600 ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണു ഷെറ്റ്പാൽ. വരണ്ട സമതല പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാലാണു ഷെറ്റ്പാലിൽ ഇത്രത്തോളം പാമ്പുകൾ. നേരത്തെയുള്ള കാലത്ത് സമീപ പ്രദേശങ്ങളിൽ പാമ്പുകടിയേറ്റവരെ ചികിത്സിക്കാനായി ഇവിടെയെത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇത്രയധികം പാമ്പുകൾ ഇവിടെ വിഹരിച്ചിട്ടും ഷെറ്റ്പാൽ ഗ്രാമത്തിൽ ആർക്കും പാമ്പുകടി കിട്ടിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Comments