റാഞ്ചി : ഝാർഖണ്ഡിൽ ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എംഎൽഎ മുഖ്യമന്ത്രി ഹേമന്ത് സോറന് കത്ത് അയച്ചു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ബംഗാളിൽ സിനിമ നിരോധിച്ചതിന് പിന്നാലെയാണ് ഝാർഖണ്ഡിലും സിനിമ നിരോധിക്കണം എന്ന് ആവശ്യം ഉന്നയിക്കുന്നത്.
വർഗീയ വിദ്വേഷം വളർത്തുന്ന സിനിമയെന്നാണ് കോൺഗ്രസ് എംഎൽഎ മുഖ്യമന്ത്രിക്ക് എഴുത്തിയ കത്തിൽ പരമാർശിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് പെൺകുട്ടികൾ മറ്റുള്ളവരുടെ പ്രേരണയിലൂടെ ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ഐഎസ്ഐഎസ് ഭീകര സംഘടനയിൽ ചേരാൻ നിർബന്ധിതരാവുകയും ചെയ്ത കഥ പൂർണ്ണമായും തെറ്റാണെന്ന് സിനിമയെ പരാമർശിച്ച് കോൺഗ്രസ് എംഎൽഎ പറഞ്ഞു.
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം ബംഗാൾ സർക്കാർ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു.
Comments