കൊല്ലം : കൊട്ടാരക്കരയിയിൽ യുവഡോക്ടർ കൊല്ലപ്പെട്ട കേസിൽ പോലീസിന്റെ വീഴ്ച്ചയെ ന്യായീകരിച്ച് ഡി വൈ എഫ് ഐ . കൊലപാതകം അതിദാരുണമായ സംഭവമാണെങ്കിലും പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഡി വൈ എഫ് ഐ യുടെ നിലപാട് .
പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോൾ പൊലീസുകാർ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിർദേശം. പ്രതിക്ക് ആയുധം എങ്ങനെ ലഭിച്ചു എന്നതിൽ ഉൾപ്പടെ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
അക്രമാസക്തനായ പ്രതിയെ കൊണ്ടുവരുമ്പോൾ പോലീസ് മുൻ കരുതൽ എടുത്തില്ലെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി ഡി വൈ എഫ് ഐ എത്തിയത് .പ്രതി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്നും ആ സമയത്ത് ഇയാൾ അക്രമാസക്തനായിരുന്നില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം
Comments