ലക്നൗ: രാമജന്മ ഭൂമിയായ അയോദ്ധ്യയിലെ സരയൂ നദിയിൽ കാശിയുടെ മാതൃകയിൽ ജലപാത നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ജലപാത കിഴക്കൻ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സന്യാസിമാരെ സഹായിക്കുന്നതിനായി അയോദ്ധ്യയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അയോദ്ധ്യയിൽ ജലപാത വരുന്നതോടെ വിനോദസഞ്ചാരികളുടെ ആകർഷണം വർദ്ധിക്കുകയും കയറ്റുമതി സാധ്യതകൾ ഉയരുകയും ചെയ്യും. അയോദ്ധ്യയിൽ വാട്ടർ ബേ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘2000 വർഷം മുൻമ്പ് അയോദ്ധ്യയിലെ രാജകുമാരി ജലപാത വഴിയാണ് ദക്ഷിണ കൊറിയയിൽ എത്തിയിരുന്നത്. ഇന്ന് അയോദ്ധ്യയിൽ വീണ്ടും ജലപാത നിർമ്മിക്കാൻ സർക്കാർ തയാറെടുക്കുകയാണ്. കിഴക്കൻ തുറമുഖം, ഹാൽദിയ എന്നിവിടങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പുതിയ മാദ്ധ്യമവും അയോദ്ധ്യയുടെ ജലപാതയ്ക്ക് ലഭ്യമാകും’ മുഖ്യമന്ത്രി പറഞ്ഞു.
Comments