ഇറ്റാനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അരുണാചൽപ്രദേശിലെ ഗോത്രവർഗ- വനവാസി നേതാക്കൾ. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. ഇതാദ്യമായാണ് വനവാസി നേതാക്കൾ പ്രധാനമന്ത്രിയുമായി നേരിൽ കണ്ട് സംസാരിക്കുന്നതെന്നും ഈ കൂടിക്കാഴ്ച ചരിത്രപരമാണെന്നും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. അദ്ദേഹം കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു.
ലോകപ്രിയ ജന നേതാവ്, ആദരണീയനായ നരേന്ദ്രമോദി ജി. ഗോത്രവിഭാഗ സംഘടനകളുടെ നേതാക്കൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും അവസരം ലഭിച്ചു. എന്നെന്നേക്കുമായി ഓർമ്മയിൽ സൂക്ഷിക്കാൻ! നന്ദി’- എന്ന് പേമ ഖണ്ഡു ട്വീറ്റിൽ കുറിച്ചു.
लोकप्रिय जन नेता, आदरणीय नरेंद्र मोदी जी।
Community Based Organisation members get a lifetime opportunity to interact, get clicked with Hon PM Shri @narendramodi Ji.
Etched in memory forever!
Grateful, Hon PM Sir🙏 pic.twitter.com/BYxQdJsaXO
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) May 16, 2023
കേന്ദ്രമന്ത്രി കിരൺ റിജ്ജുവും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ എല്ലാ വനവാസി നേതാക്കൾക്കും ഇത് അവിസ്മരണീയമായ നിമിഷമാണ്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഊർജ്ജസ്വലനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമുദായ നേതാക്കളുടെ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു. ഗുജറാത്ത് യാത്രയിലെ അവരുടെ വ്യക്തിപരമായ അനുഭവം, പ്രത്യേകിച്ച് കെവാഡിയ, ഗിഫ്റ്റ് സിറ്റി സന്ദർശനം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അരുണാചൽ പ്രദേശിലെ ലളിതരായ, ദേശസ്നേഹികളുമായ ജനങ്ങളോട് മോദിജിക്കുള്ള സ്നേഹത്തിനും വാത്സല്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. എന്നാണ് കിരൺ റിജ്ജു ട്വീറ്റ് ചെയ്തത്.
Most memorable moment for all the Tribal leaders of Arunachal Pradesh. PM @narendramodi ji interacted with the delegation of community leaders under the leadership of dynamic CM @PemaKhanduBJP ji at PM's Official residence in Delhi.
Modi ji enquired about their personal… pic.twitter.com/QjkS6cV8fb— Kiren Rijiju (@KirenRijiju) May 16, 2023
അതേസമയം കൂടിക്കാഴ്ചയിൽ അരുണാചൽ പ്രദേശും ഗുജറാത്തും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ഗുജറാത്ത് സന്ദർശനത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണി അരുണാചലിൽ നിന്നുള്ളയാളാണെന്ന് വിശ്വസിക്കപ്പെടുന്ന കാര്യം പ്രധാനമന്ത്രി പറഞ്ഞു. കെവാഡിയ, ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിന്റെ അനുഭവം അദ്ദേഹം അവരോട് ചോദിച്ചറിഞ്ഞു.
Comments