പട്ന : ബീഹാറിൽ പാർട്ടി പ്രവർത്തകർക്കായി ജെഡിയു അദ്ധ്യക്ഷന്റെ വിരുന്ന് നൽകിയതിനു പിന്നാലെ തെരുവ് നായ്‌ക്കളെ കാണാനില്ലെന്ന് പരാതി . പാർട്ടി നേതാവ് ലാലൻ സിംഗാണ് മുൻഗറിൽ തന്റെ പാർട്ടി പ്രവർത്തകർക്കായി വിരുന്ന് സംഘടിപ്പിച്ചത് .
വിരുന്നിനു വന്ന ജനക്കൂട്ടം നിയന്ത്രണാതീതമായതിനെ തുടർന്ന് പാർട്ടിയിൽ സംഘർഷവുമുണ്ടായി. ഇറച്ചിയും , ചോറുമാണ് വിരുന്നിനു വിളമ്പിയത് . എന്നാൽ വിരുന്ന് നടന്നതിനു പിന്നാലെ തെരുവിൽ അലഞ്ഞ് നടന്ന നൂറു കണക്കിന് നായ്‌ക്കളെ കാണാനില്ലെന്നാണ് നാട്ടുകാരുടെ പരാതി .സത്കാരത്തിൽ നായ ഇറച്ചിയാണ് വിളമ്പിയത് എന്നാണ് സംശയിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു . ‘ നഗരത്തിൽ നിന്ന് നൂറുകണക്കിന് നായ്‌ക്കൾ അപ്രത്യക്ഷമായതായി പലരും എന്നെ അറിയിച്ചിട്ടുണ്ട്. മാംസത്തിനു പകരം ആയിരക്കണക്കിന് നായ്‌ക്കളുടെ മാംസം വിളമ്പി. ഇത് അന്വേഷണ വിഷയമാണ്. ഇതുമൂലം എന്ത് രോഗമാണ് പടരുന്നത്, മദ്യം വിളമ്പിയിട്ടുണ്ടോ ഇല്ലയോ, ഇതൊക്കെ അന്വേഷിക്കണം, ”ബിജെപി നേതാവ് വിജയ് കുമാർ സിൻഹ പറഞ്ഞു.
Comments