കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് സ്വകാര്യ കാർ ഉടമ.
ഇടക്കിടക്ക് ബ്രേക്കിട്ട് അഭ്യാസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളമാണ് ഉടമ തടസം സൃഷ്ടിച്ചത്. കോഴിക്കോട് കക്കോടി ബൈപാസ് ഭാഗത്താണ് അപകടം സംഭവിച്ചത്. രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തിൽ വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും അത്യാസന്ന നിലയിലുള്ള രോഗിയുമായി കോഴിക്കോട് മെഡി.കോളേജിലേക്ക് പോകുമ്പോഴാണ് സംഭവം .ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലൻസിന് കാർ മാർഗതടസം സൃഷ്ടിച്ചത്. ആംബുലൻസ് നിരന്തരം ഹോൺ അടിച്ചെങ്കിലും റോഡിന്റെ മധ്യത്തിൽ നിന്ന് മാറാതെ കാർ കിലോമീറ്ററുകളോളം അഭ്യാസ പ്രകടനം തുടരുകയായിരുന്നു. കാർ ഡ്രൈവർ ഇടക്കിടക്ക് സഡൻ ബ്രേക്കിട്ട് അഭ്യാസം കാണിച്ചതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലൻസിൽ തെറിച്ചു വീഴുന്ന സ്ഥിതിയും ഉണ്ടായി.
ഒടുവിൽ കക്കോടി ബൈപ്പാസിലെ വൺവേയിൽ നിന്നാണ് ആംബുലൻസിന് കാറിനെ മറികടക്കാനായത്. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നന്മണ്ട സബ് ആര്‍ടിഒയും കാക്കൂർ പോലീസും നിയമനടപടികൾ തുടങ്ങി. കേസില്‍ ആദ്യഘട്ടമായി വാഹന നമ്പർ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസൻസ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോേർ വാഹന വകുപ്പ് അറിയിച്ചു.
Comments