കോഴിക്കോട്: ബാലുശേരിയിൽ രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് സംഭവത്തിൽ കാർ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻ സസ്പെൻഡ് ചെയ്യും. ഇയാൾക്ക് മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി. മോട്ടോർ വാഹന വകുപ്പിന്റേതാണ് നടപടി.
കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് സ്വകാര്യ കാർ ഉടമ. ഇടക്കിടക്ക് ബ്രേക്കിട്ട് അഭ്യാസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളമാണ് ഉടമ തടസം സൃഷ്ടിച്ചത്. കോഴിക്കോട് കക്കോടി ബൈപാസ് ഭാഗത്താണ് അപകടം സംഭവിച്ചത്. രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി എടുത്തത്.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും അത്യാസന്ന നിലയിലുള്ള രോഗിയുമായി കോഴിക്കോട് മെഡി.കോളേജിലേക്ക് പോകുമ്പോഴാണ് സംഭവം .ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലൻസിന് കാർ മാർഗതടസം സൃഷ്ടിച്ചത്. ആംബുലൻസ് നിരന്തരം ഹോൺ അടിച്ചെങ്കിലും റോഡിന്റെ മധ്യത്തിൽ നിന്ന് മാറാതെ കാർ കിലോമീറ്ററുകളോളം അഭ്യാസ പ്രകടനം തുടരുകയായിരുന്നു. കാർ ഡ്രൈവർ ഇടക്കിടക്ക് സഡൻ ബ്രേക്കിട്ട് അഭ്യാസം കാണിച്ചതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലൻസിൽ തെറിച്ചു വീഴുന്ന സ്ഥിതിയും ഉണ്ടായി.
Comments