ന്യൂഡൽഹി: പ്രണയ വിവാഹങ്ങളിലാണ് കൂടുതലായും വിവാഹമോചനങ്ങൾ ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി. വിവാഹമോചനത്തിനായി ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ദമ്പതികളുടേത് പ്രണയവിവാഹമാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ഭൂരിഭാഗം വിവാഹമോചനവും നടക്കുന്നത് പ്രണയവിവാഹങ്ങളിലാണെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പരസ്പരം ഒന്നിച്ച് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വിവാഹമോചനം മാത്രമാണ് ശരിയായ പോംവഴിയെന്നും ജസ്റ്റിസ് എസ്കെ കൗൾ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
വിവാഹമോചനം ലഭിക്കണമെങ്കിൽ വിവാഹത്തിന് ശേഷം എത്ര നാൾ ദമ്പതികൾ ഒരുമിച്ച് താമസിച്ചു, ദമ്പതികളുടെ പ്രശ്നം, അവർ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്നീ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ദമ്പതികളിൽ ഒരാൾ എതിർത്താലും കോടതിയ്ക്ക് വിവാഹമോചനം അനുവദിക്കാൻ അധികാരമുണ്ടെന്ന് അടുത്തിടെ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിക്കൊണ്ട് കോടതി പറഞ്ഞു.
Comments