തൃശൂർ: തൃശൂർ മുരിങ്ങൂരിൽ പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപയെയും പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോയെയുമാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തതിയത്. ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൊരട്ടി പോലീസ് മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും അടുപ്പത്തിലായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം ആലുവയിൽ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചൊവ്വര എടനാട് സ്വദേശി ഷീജയെയും ഒന്നരവയസുകാരൻ മകൻ ആദവ് കൃഷ്ണയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഓടിയെത്തിയിരുന്നെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവ് ജീവനൊടുക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ മനോ വിഷമത്തിലായിരുന്നു ഷീജ ജീവനൊടുക്കിയത്.
Comments