ന്യൂഡൽഹി: ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യ. ഏപ്രിലിൽ രാജ്യത്തിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി 26 ശതമാനം വർദ്ധിച്ച് 17,400 കോടി രൂപയിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 8,900 കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റി അയച്ചത്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളിൽ കേന്ദ്ര സർക്കാർ ഇലക്ട്രോണിക്സ് മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതിയുടെ ഏകദേശം 49 ശതമാനം മൊബൈൽ ഫോൺ കയറ്റുമതിയാണ്. മൊബൈൽ ഫോൺ കയറ്റുമതിയിൽ ആപ്പിളിന്റെ മൂന്ന് കരാർ നിർമ്മാതാക്കളായ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നിവ പ്രധാന പങ്കാണ് വഹിച്ചത്. കഴിഞ്ഞ വർഷത്തെ 1,240 കോടി രൂപ നിന്ന് ഏപ്രിലിൽ 400 ശതമാനം ഉയർന്ന് 6,200 കോടി രൂപയായി മാറി.
2026 ഓടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 300 ബില്യൺ ഡോളറാക്കി ഉയർത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. ഇതിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി വൻ മാറ്റങ്ങളാണ് മൊബൈൽ ഫോൺ നിർമ്മാണ രംഗത്ത് മാറ്റങ്ങൾ വരുത്തിയത്. പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ പ്രധാന പങ്ക് വഹിക്കാൻ സ്മാർട്ട്ഫോണുകളെ സഹായിച്ചെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ) വ്യക്തമാക്കി.
Comments