ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ നിർമ്മാണത്തിലിരിക്കുന്ന ശില്പങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്രട്രെസ്റ്റ്. നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ ക്ഷേത്ര ട്രെസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് ആണ് ശില്പങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. വർഷങ്ങൾ പഴക്കമുള്ള ശിലകളിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. ശിലകളിൽ കൊത്തിയെടുക്കുന്ന രൂപങ്ങൾ രാമക്ഷേത്രത്തിലെ തൂണുകളിലും അടിത്തറയിലും മറ്റ് നിയുക്ത സ്ഥലങ്ങളിലും സ്ഥാപിക്കുമെന്ന് ചമ്പത്ത് റായ് ട്വിറ്ററിൽ കുറിച്ചു.
രാമക്ഷേത്രത്തിൽ ആകെ 12 വാതിലുകളുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. ഈ വാതിലുകൾ തേക്ക് തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 2023 ഡിസംബറോടെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രപരിസരത്ത് 2.77 ഏക്കർ സ്ഥലത്തായി കരിങ്കല്ലുകളാണ് കൂടുതലായി നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. രാമക്ഷേത്രത്തിൽ 392 തൂണുകളാണ് നിർമ്മിക്കുന്നത്. ആകെ 12 ഗേറ്റുകളുണ്ട്. ശ്രീ കോവിലിൽ 160 തൂണുകളും ഒന്നാം നിലയിൽ 132 തൂണുകളുമുണ്ടാകും.
2020 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടു. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
श्री राम जन्मभूमि मंदिर में स्तंभों, पीठिका तथा अन्य स्थानों पर सज्जित होने के लिए शास्त्रीय ग्रंथों में वर्णित कथाओं के आधार पर सुंदर मूर्तियों का निर्माण किया जा रहा है।
इन मूर्तियों को निर्माण प्रक्रिया की सारिणी के अनुसार निर्दिष्ट स्थानों पर प्रस्थापित किया जाएगा। pic.twitter.com/ukRqF58xyd
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) May 18, 2023
Comments